Wednesday, 28 February 2018

ഓണത്തിനിടയിൽ വാക്കുകച്ചവടം



ഓണത്തിനിടയി വാക്കുകച്ചവടം



ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യഃ സ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ തു.

 വിദ്യാഭ്യാസം വഴി അഥവാ ഗുരുവിൽ നിന്ന്  അറിവ് കാല്‍ ഭാഗം മാത്രമേ ലഭിക്കുക ഉള്ളു, സ്വന്തം പരിശ്രമം കൊണ്ടു കാ ഭാഗവും  മറ്റുള്ളവരോടു ചോദിച്ചു പഠിച്ചു കാൽ ഭാഗവും ബാക്കി കാലം കടന്നു പോകുന്ന അനുസരിച്ചു അനുഭവങ്ങ തരുന്ന അറിവും ആയിരിക്കും എന്ന് ശ്ലോകത്തിലൂടെ മനസിലാക്കാം, അങ്ങനെ എങ്കി ജീവിതകാലം മുഴുവ നാം വിദ്യാർത്ഥികളാണ്.

ചില മലയാളപദങ്ങളും ശൈലികളും ഉണ്ടായതിന് പിറകി രസകരങ്ങളായ വസ്തുതക ഉണ്ട് അത്  വായനക്കാരുമായി പങ്കുവയ്ക്കുന്നു, എല്ലാം വായനയിലൂടെ ലഭിച്ചവയാണ്. അറിവിന് അതിരില്ല എന്നതാണ് ശരിയായ അറിവ്. ഏതു അറിവും നിസ്സാരമല്ല, അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിന്നാ പറയുടെ  കീഴി വെച്ച വിളക്ക് പോലെ ആർക്കും പ്രയോജനം ഇല്ലാതെ പോകും.

'കമാ' എന്നൊരക്ഷരം:

എന്തെങ്കിലും മിണ്ടുക അല്ലെങ്കി മറുപടി പറയുക എന്നർത്ഥം. പലപ്പോഴും മറ്റുള്ളവർക്ക് ദേഷ്യംവരുമ്പോ അത് ശമിപ്പിക്കുവാ വേണ്ടി 'കമാ എന്നൊരക്ഷരം മിണ്ടീല്ല ' എന്ന് നാം പറയാറുണ്ട്. ക മുത മ വരെയുള്ള ഏതെങ്കിലും ശബ്ദം ഉച്ചരിക്കുക എന്നർത്ഥം. പണ്ട് കേരളത്തില്‍  നിലനിന്നിരുന്ന കടപയാദിഎന്ന ഒരു അക്ഷര സംഖ്യാ സമ്പ്രദായമുണ്ട്. ഇതില്‍ സംഖ്യകള്‍ക്ക് പകരം വാക്കുകള്‍ ഉപയോഗിക്കുന്ന രീതിയാണ് അതായത്  ഓരോ അക്ഷരത്തിനും ഒരു സംഖ്യ. അതു പ്രകാരം കമ എന്ന വാക്കിന്‍റെ വില കൂട്ടിയാ  51 എന്ന്  കാണാം. ചുരുക്കി പറഞ്ഞാല്‍ മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഒന്ന് പോലും  മിണ്ടരുത് എന്നർത്ഥം.

കുതികാ വെട്ട്:

ചതിക്കുക,വഞ്ചിക്കുക എന്നർത്ഥം. കുതികാലിന് വെട്ടിയാ പിന്നെ ഓടാ സാധിക്കുകയില്ല അപ്പോ ഇരയെ കീഴ്പ്പെടുത്താം. അഥവാ ഇര രക്ഷപെട്ടാലും ആ കാ ഒരിക്കലും പഴയപടി ആകുകയില്ല ഇതു പഴയ യുദ്ധതന്ത്രം ആയിരുന്നു. ഇന്നും കൊട്ടേഷ സംഘങ്ങളുടെയും രാഷ്ട്രീയകുലപാതകങ്ങ നടത്തുന്നവരുടെയും അടവ്.  കൂടാതെ പണ്ടുകാലത്തു തിരുവതാംകൂറി നിലനിന്നിരുന്ന ഒരു പ്രാകൃതശിക്ഷാ രീതി ആയിരുന്നു ഇത്. കുതികാലിലെ പെരുഞരമ്പ് വെട്ടുന്ന ഈ ക്രൂരശിക്ഷാവിധി സ്വാതിതിരുനാൾ  മഹാരാജാവാണ് നിറുത്ത ആക്കിയത്.

വെള്ളാന:

നടപ്പാക്കാ ഏറെ ചെലവുവരുന്നതും യാതൊരു പ്രയോജനവും ഇല്ലാത്ത സംഗതി.കേരളത്തിലെ മിക്ക സർക്കാർ സ്ഥാപനങ്ങളുടെയും ഇപ്പോഴത്തെ സ്ഥിതി. പണ്ടുകാലത്ത് തായ് ലാൻഡ് രാജാവ് വൻതുക ചിലവാക്കി വെള്ളാനകളെ തീറ്റിപോറ്റിയിരുന്നു. രാജകുടുബത്തിന്റെ ഐശ്വര്യലക്ഷണം ആയി അവയെ കരുതിയിരുന്നു.വിശേഷ അവസരങ്ങളി  എഴുന്നെള്ളിക്കുക അല്ലാതെ അവയെകൊണ്ട് കാര്യമായ ഒരു ഉപയോഗവും രാജാവിന് ഉണ്ടായിരുന്നില്ല. രാജാവിന് ആരോടെങ്കിലും വിരോധം തോന്നിയാ അവർക്കൊരു വെള്ളാനയെ ദാനം നൽകും. എന്നിട്ട് കൃത്യമായി അവയെ തീറ്റിപ്പോറ്റണം എന്ന് ഒരു രാജകൽപന പുറപ്പെടുവിക്കും. എത്ര സമ്പന്ന ആയാലും അവയെ തീറ്റിപ്പോറ്റാ ഉള്ള ചിലവുമൂലം കടം കയറി ഗതികെട്ട് ഒടുവി പെരുവഴിയി ആകും.


'കോഞ്ഞാട്ട' ആയി പോകുക :

 പാഴ് ആയി പോകുക, ഉപയോഗം ഇല്ലാതെ പോകുക എന്നൊക്കെ അർത്ഥം.  തെങ്ങിന്റെ ഓല മുളച്ചുവരുമ്പോൾ ഉള്ള സംരക്ഷണ കവചമാണ് കോഞ്ഞാട്ട. ഓല വളർന്നു കഴിയുമ്പോൾ മടലിനോട് ചേർന്ന് പട്ടയുടെ ഇടയിൽ കോഞ്ഞാട്ട, വല പോലെ പൊതിഞ്ഞിരിക്കുന്നതായി കാണാം. പിന്നീട്  പ്രത്യേകിച്ചു ഉപയോഗം ഒന്നും ഇല്ലാത്ത പാഴ് വസ്തു ആയി അത് മാറും. തീ കത്തിക്കാനോ മറ്റോ ഉപകാരപ്പെടും.

കോഞ്ഞാട്ട എന്ന പദം പാഴ് വസ്തു എന്ന അർത്ഥത്തിൽ  പ്രാദേശികമായി ഉപയോഗിക്കാറുണ്ട്. 'പാഴായിപ്പോവുക' എന്ന അർത്ഥത്തിൽ കോഞ്ഞാട്ടയായിപ്പോവുക   ശൈലീപ്രയോഗം  നിലവിലുണ്ട്.ജീവിതകാലത്ത് ഒരിക്കൽ എങ്കിലും ജീവിതം കോഞ്ഞാട്ടയായി പോകും എന്നു വീട്ടുകാരിൽ നിന്നോ നാട്ടുകാരിൽ നിന്നോ ശകാരം  കേൾക്കാത്തവർ
ചുരുക്കം . ജീവിതം കോഞ്ഞാട്ടയായ എല്ലാവർക്കും എന്നെങ്കിലും നല്ല കാലം വരട്ടെ..


വെള്ളരിക്കാപട്ടണം:

ഒരു സാങ്കൽപിക പട്ടണം. കേരളത്തി പണ്ട് വെള്ളരിക്കയ്ക്കു വിലയില്ലാത്തതിനാലും ധാരാളം കൃഷി ചെയ്തിരുന്നതിനാലും ആണ് ഈ പദം മലയാളത്തി ഉണ്ടായത് എന്നു തോന്നുന്നു. 
നിയമത്തിന് യാതൊരു വിലയും ഇല്ലാതെ അനീതിയും അക്രമവും നടമാടുന്ന സ്ഥലം. ഇംഗ്ലീഷിലെ ബനാന റിപ്പബ്‌ളിക്കിന് ( banana republic )  തുല്യമായ പദം. 1901 അമേരിക്ക എഴുത്തുകാരനായ ഒ.ഹെൻറി ആണ് ഈ പ്രയോഗം  ആദ്യം  നടത്തിയത് ..
രാഷ്ട്രീയ ശാസ്ത്രത്തി, ഒരു പരിമിത-വിഭവ ഉൽപന്നത്തിന്റെ കയറ്റുമതിയെ ആശ്രയിച്ച് ഒരു സമ്പത്ത് വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാഷ്ട്രീയ അസ്ഥിര രാജ്യത്തെ ആണ് താ ഉദേശിച്ചത്‌. വാഴപ്പഴ കയറ്റുമതിയും വാഴ കൃഷിയും കൊണ്ടു നിലനിൽക്കുന്ന ഒരു രാജ്യം യാതൊരു നിയമവ്യവസ്ഥയും അവിടെ നിലവി ഇല്ല അന്നത്തെ ചില ലാറ്റി അമേരിക്ക രാജ്യങ്ങളെ ആണ് ഒ.ഹെൻറി പരിഹസിച്ചത്.

കച്ചട അല്ലെങ്കി കച്ചറ:

മോശപ്പെട്ടത്, താണതരത്തി ഉള്ളത്, അഴുക്ക് എന്നൊക്കെ അർഥം. അറബി നാട്ടി  ഈ വാക്ക് ധാരാളം പ്രയോഗിക്കും. എന്നാ ഇതു അറബിവാക്കല്ല, മറിച്ചു ഉർദുവിൽ നിന്ന് കടം എടുത്ത പദം 
തെക്ക മലയാളത്തില്‍ കച്ചട എന്നും വടക്ക മലബാറി കച്ചറ എന്നും പറയാറുണ്ട് . 'കച്‌രാ'  എന്നു ഹിന്ദി. അവഗണിക്കേണ്ടത് എന്ന് ഹിന്ദിയിൽ അർത്ഥം. അതിന്റെ മൂലപദം സംസ്‌കൃതത്തി നിന്നുണ്ടായതാണ്. കദ്+ചരാ  അതായത് കദ് എന്നാ ചീത്ത അഥവാ മോശം,ചരാ എന്നാ സ്ഥിതി. മോശം സ്ഥിതി എന്നു അർത്ഥം വരും.

ഏറാ മൂളി ( ഇറാമൂളി )

എറാന്‍, കല്പനപോലെ എന്ന അര്‍ത്ഥത്തില്‍ പ്രഭുക്കന്മാരോടും മറ്റും പറയുന്ന പദം. ഇറയവ എന്ന പദത്തിന് രാജാവ്, നാടുവാഴി എന്നൊക്കെ അർത്ഥം. പണ്ടുകാലത്തു രാജാക്കമാരും ജന്മികളും പറയുന്നത് ഭ്യത്യൻമാർ വായ്മൂടി നിന്ന് അനുസരിക്കുന്നു എന്ന അർത്ഥത്തിൽ ആണ് ഈ പ്രയോഗം.

ഓണത്തിനിടയി പുട്ടുകച്ചവടം:

വലിയ  കാര്യങ്ങൾക്കിടയിലെ ചെറിയ കാര്യം എന്നർത്ഥം. പുട്ട് ആണോ പൂട്ട് ആണോ എന്ന കാര്യത്തി എന്തായാലും തർക്കം നിലനിൽക്കുന്നു.

തൈലം:

വൈദ്യന്മാർ  രോഗിയിൽ പുരട്ടുന്ന  എണ്ണക്കൂട്ട്. സംസ്‌കൃത പദമായ തിലം  അഥവാ  എള്ളിൽ  നിന്ന്  പദോല്പത്തി.

എള്ളിന്റെ സത്താണല്ലോ എള്ളെണ്ണ. എള്ളിൽ  നിന്നെടുക്കുന്ന എണ്ണ ചേർത്ത്  ഉണ്ടാക്കുന്ന കൂട്ട് തൈലം.  ഇന്നു തൈലത്തിനു എള്ളുമായി എന്ത് ബന്ധം?.

കടകവിരുദ്ധം:  

നേർ വിപരീതം,എതിരായി  ഉള്ളത് എന്ന് അർത്ഥം . കളരിപ്പ യറ്റിലെ  പതിനെട്ട് അടവുകളിൽ ഒന്നാണ്  കടകം. നോക്കുന്നതിന്   എതിർ ദിശയിൽ വെട്ടുന്ന രീതി. ഇടത്തേക്ക്  നോക്കി വലതും കാലിൽ  നോക്കി ശിരസ്സിലും വെട്ടുന്ന രീതി. 

ഗവേഷണം:

ഗവേഷണം എന്നാൽ  അന്വേഷണം,മനനം,ഏതെങ്കിലും വിഷയത്തിൽ നിരന്തരമായ പഠനം നടത്തി അതിനെ സംബന്ധിക്കുന്ന പുതിയ കാര്യങ്ങൽ  അറിയുക,  ആ കാര്യത്തിലെ   സത്യം മനസ്സിലാക്കുക . 

പദോല്പത്തി സംസ്‌കൃതത്തിൽ  നിന്ന്.  ‘ഗോവിനെ അന്വേഷിക്കൽ ’ എന്നു ‘ഗവേഷണ’ത്തിനത്ഥം. അതായത് പശുവിനെ അന്വേഷിക്കൽ. പശുവിനു പഴയകാലത്തു അത്രത്തോളം  സ്ഥാനം ഉണ്ടായിരുന്നു ...

എങ്ങനുണ്ട് ?...ചുമ്മാതല്ല  ഇപ്പോൾ  പശുവിന്  അധാർക്കാർഡും ഇൻഷുറൻസും ..


ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്:

മോശം കാര്യങ്ങളി ഒരേ സ്വഭാവം കാണിക്കുന്നവ എന്നർത്ഥം. ഈ രണ്ടു ജീവികളും രാത്രികാലങ്ങളി സഞ്ചരിക്കുകയും സദാ കലപില കൂട്ടുകയും ചെയ്യുന്നു. തരാതരക്കരായുള്ള ആളുകള്‍ തമ്മിലുള്ള സൗഹൃദം എന്നർത്ഥം. പ്രകൃതി  ഈനാംപേച്ചിയും  മരപ്പട്ടിയും തമ്മി സൗഹൃദം ഉണ്ടാകുക അസാധ്യം എന്നാ രണ്ടും ശല്യക്കാരായ ജീവിക ആയതിനാ ആണ് മലയാളത്തി ഇത്തരം ഒരു പ്രയോഗം ഉണ്ടായത്.

തിണ്ണമിടുക്ക്:


സ്വന്തം  ഇടത്തു  കാണിക്കുന്ന  വിരുത്,  വീടിനകത്തു മാത്രം കാണിക്കുന്ന  കഴിവ്  എന്നൊക്കെ അർഥം. എപ്പോഴും അടുക്കളയിലിരുന്ന് തിന്നു തടിച്ചുകൊഴുക്കുന്ന ആൾക്കാർ വീട്ടിലെ സ്ത്രീകളുടെ  മുമ്പിൽ  മിടുക്കന്മാർ ആയിരിക്കും. അടുക്കളയുടെ തിണ്ണ പുറത്ത് ആകും ഇവർ മിടുക്ക് കാണിക്കുക.ഇവരുടെ ‘തിണ്ണമിടുക്ക്’ പുറത്ത് സമൂഹത്തിൽ  നടക്കുകയില്ല എന്ന് സാരം.

സുന:

കൗതുകമുണ്ടാക്കുന്ന സാധനം, അധികം പരിചയം ഇല്ലാത്ത വസ്തു, ചെറിയ ആൺ കുട്ടികളുടെ ലൈംഗിക അവയവം എന്നൊക്കെ അർഥം വരും.
ഒരു പക്ഷെ സുനാമി എന്ന പദത്തി  നിന്നാകും ഈ വാക്ക് ഉണ്ടായത്.സമുദ്രത്തിലോ സമുദ്രങ്ങളോട് ചേർന്ന കരയിലോ ഉണ്ടാകുന്ന ഭൂകമ്പം മൂലം സമുദ്രത്തി ഉണ്ടാകുന്ന വലിയ തിരമാലകളാണ് സുനാമി. ജാപ്പനീസ് ഭാഷയിലെ "സു" (തുറമുഖം) എന്നും "നാമി" (തിരമാല) എന്നും രണ്ടു വാക്കുക കൂടിച്ചേർന്ന്‌ രൂപപ്പെട്ടതാണ്‌ സുനാമി എന്ന പദം.

വരച്ച വരയിൽ  നിറുത്തുക:

വരച്ച വരയിൽ  നിർത്തുക എന്നാൽ  അനുസരിപ്പിക്കുക, ഇഷ്ടത്തിന്   കീഴ്പ്പെടുത്തുക  എന്നൊക്കെ അർത്ഥം.        പണ്ടുകാലത്തു ഒരു  വായ്പ വാങ്ങി, പറഞ്ഞ തീയതിക്കകം മടക്കിക്കൊടുക്കാത്തയാളെ വഴിയിൽ വെച്ചു കണ്ടാൽ, അയാൽക്ക്     ചുറ്റും കടം കൊടുത്തയാൽ ഒരു വര വരയ്ക്കും. പണം തിരികെ കൊടുക്കാതെ, കടം  വാങ്ങിയ ആൾ   വര മുറിച്ചു കടന്നാൽ  വാദി രാജസദസിലെത്തും. പ്രതിയ്ക്ക് കഠിന  ശിക്ഷയായിരിക്കും ലഭിക്കുന്നത്.


വരച്ചവരയിൽ  നിർ ത്തി  കാര്യം സാധിച്ചെടുക്കുന്ന ഈ രീതിയാണ് പിൻകാലത്തു  'ഘരാവോ' ആയി മാറിയത്   എന്നു  തോന്നുന്നു. ലക്ഷ്മണ രേഖയും  ഇത്തരുണത്തിൽ  ചിന്ത്യം.

വൈതരണി:

ഏറ്റവും പ്രയാസമുള്ളത്,ദുർഘടം എന്നൊക്കെ അർത്ഥം.

നരകത്തിലെ ഒരു നദി  ആണ് വൈതരണി. ഹിന്ദു മത വിശ്വാസ പ്രകാരം ഉള്ള പാതാളത്തിലെ ഈ  നദി ധർമിഷ്ടനായ ഒരാൾക്ക്  കടക്കുന്നതിന്‍ ഒരു പ്രയാസവും  ഇല്ലെന്ന് വിശ്വസിക്കുന്നു.എന്നാൽ കുരുക്ക് ബുദ്ധികാരായ മനുഷ്യർ  പണ്ടൊക്കെ  മൃതദേഹം  പുതപ്പിച്ച  മുണ്ടിന്റെ കോന്തലയില്‍ ഒരു നാണയം കെട്ടിവയ്ക്കുമായി യിരുന്നു. പരലോകത്തെ വൈതരണി നദി കടക്കുവാനുള്ള കടത്തുകൂലി അല്ലെങ്കിൽ കൈക്കൂലിയാണ് ഈ നാണയം.

അയക്കോലിലെ കാക്ക: 

സ്ഥിരതയില്ലാത്ത സ്വഭാവക്കാര, ചപല എന്നൊക്കെ അർത്ഥം. തുണി ഉണക്കാ ഇട്ട അയയി ഇരിക്കുന്ന കാക്ക ചാഞ്ചാടുന്ന പോലെ അഭിപ്രായം മാറ്റിപ്പറയുന്ന സ്വഭാവം ഉള്ളവരെ ആണ് ഇങ്ങനെ വിശേഷിപ്പിക്കുക.

കരിങ്കാലി:

ഒറ്റുകാര, സ്വന്ത വർഗ്ഗത്തെ വഞ്ചിക്കുന്നവ. യൂറോപ്പിലെ ട്രേഡ് യൂനിയ സമരകാലത്തു രൂപംകൊണ്ട പദമായ ബ്ലാക്ക് ലെഗ് (black leg) എന്നതിന്റെ മലയാള രൂപം. അവകാശ പോരാട്ടത്തി തൊഴിലാളികളുടെ കൂടെ നിൽക്കാതെ മാറിനിൽക്കുകയോ  മറുഭാഗം ചേരുന്നവനോ എന്നൊക്കെ അർത്ഥം.

കിംവദന്തി:

എന്താണ് എന്ന് അന്യോന്യം ചോദിക്കപ്പെടുന്നത് ജനങ്ങളുടെ ഇടയി പ്രചരിച്ചിട്ടുള്ള സത്യമോ അസത്യമോ ആയ വാർത്ത, കേട്ടുകേൾവി. കിം എന്ന സംസ്‌കൃത വാക്കിന് എന്താണ് എന്നർത്ഥം.
പണ്ട്  സ്കൂളിൽ പഠിക്കുമ്പോൾ പരീക്ഷയ്ക്ക് സ്ഥിരം  വാക്യത്തിൽ  പ്രയോഗിക്കാനുള്ള  പദം  ആയിരുന്നു  കിംവദന്തി. ഏതോ ഒരു  വിരുതൻ  ' ഇന്ന്  രാവിലെ  അച്ഛൻ ഒരു കിംവദന്തിയെ  അടിച്ചു  കൊന്നു  കെട്ടിതൂക്കി '  എന്ന് ഉത്തരം എഴുതിയതായി കേട്ടിട്ടുണ്ട്.

അലുഗുലുത്ത്:

അധികം വിലയില്ലാത്തത്, അനാവശ്യമായത്, ഉപയോഗശൂന്യമായത്,ചവറ് എന്നൊക്കെ അർത്ഥം. പദോല്പത്തി ഉർദുവിൽ നിന്നോ അറബിയി നിന്നോ ആകാം.


എന്റെ ബ്ലോഗി അലുഗുലുത്ത് എന്നപദം ധാരാളം ഉപയോഗിച്ചിട്ടുണ്ട്.. അല്ലെങ്കിലും ഒരു അലുഗുലുത്ത് ബ്ലോഗ് അല്ലേ പുനലൂരാ ബ്ലോഗ്.

Tuesday, 9 January 2018

മൂക്ക് മാഫി അഥവാ എന്റെ ആദ്യ വിമാനയാത്രാ ചരിതം

    

             മൂക്ക് മാഫി അഥവാ എന്റെ ആദ്യ വിമാനയാത്രാ ചരിതം





കോഴിയ്ക്ക് എന്നു മാമു വരും എന്നു എന്റെ ചോദ്യം കേട്ടമ്പരന്നാകും അമ്മ നേരാങ്ങളയുടെ കൈയ്യും കാലും പിടിച്ചു എനിയ്ക്കു ഒരു വിസ ശരിയാക്കിയത്. പത്തിരുപത്തിമൂന്ന് കൊല്ലം മുമ്പ് ഗൾഫുകരൊക്കെ കത്തി നിൽക്കുന്ന സമയം. ഇപ്പോൾ ഗൾഫുകാരെ കണ്ടാൽ കൂപമണ്ഡുകങ്ങളെപ്പോലെ കരുതുന്ന ജനം അന്നു ഗൾഫുകാരെ കണ്ടാൽ മുണ്ടഴിച്ചിട്ടു ബഹുമാനിച്ചിരുന്ന കാലം. എനിയ്ക്കു ആകെ കേട്ടു പരിചയമുള്ള ഗൾഫിലെ സ്ഥലങ്ങൾ ദുബായ്, അബുദാബി, മസ്കറ്റ്, ദോഹ പിന്നെ സൗദിയിലെ ചില സ്ഥലങ്ങ. അതു നമ്മുടെ തിരുവനന്തപുരവും കൊല്ലവും കൊട്ടാരക്കരയും പുനലൂരും പോലെ അടുത്തടുത്ത സ്ഥലങ്ങ ആണ്‌ എന്നാണ് എന്റെ ധാരണ.  എല്ലാം പേർഷ്യ അല്ലേ, അന്നൊക്കെ ഗൾഫ് എന്നു അധികം ആരും ഉപയോഗിക്കാറില്ല. വിസ റെഡിയായി വന്നതോടെ വീട്ടി ആകെ ഒരു പൊടിപൂരം.


എനിക്ക് ഒന്നുരണ്ടു പുതിയ ഡ്രെസ്സുക യിപ്പിച്ചു, കൊല്ലത്തു പോയി ബാറ്റയുടെ ഒരു ജോഡി സ്ലിപ്പോ ഷൂ വാങ്ങി.  അന്ന് എന്റെ ബന്ധത്തി ഉള്ള മിക്കവാറും എല്ലാ മുതിർന്ന ആണുങ്ങളും ഗൾഫിൽ ആണ്.  അച്ചൻകുഞ്ഞ് കൊച്ചപ്പനാണ് കുടുംബത്തിൽ നിന്നു ആദ്യം ഗൾഫിൽ പോയ ആൾ. മൂപ്പ അവധിയ്ക്ക് വരുമ്പോൾ കുടുംബത്തൊക്കെ ഉത്സവപ്രതീതിയാണ്.കുടുംബത്തിലുള്ള കുഞ്ഞുകുട്ടി പരാധീനങ്ങ എല്ലാം അവിടെ ഒത്തുചേരും. സ്കൂളി നിന്നു ലീവ് എടുത്തു അധ്യാപകരായ അപ്പനും അമ്മയും ഞങ്ങളെയും കൂട്ടി  മൂപ്പരുടെ വീട്ടിലെത്തും. പിന്നെ കുറെ ദിവസത്തേക്ക് ആകെ ബഹളമാണ്.

ൾഫിൽ നിന്നു കൊണ്ടുവന്ന പെട്ടി പൊട്ടിക്കുന്നത് കാണാൻ എന്തായിരുന്നു രസം.ജപ്പാ സാരികൾ; ജോർജ്ജറ്റും ഷിഫോണും,പോളിസ്റ്റെ ഷർട്ട് പീസുകൾ,പളപള മിന്നുന്നതും ഉടുത്താ അരയിൽ നിൽക്കാതുമായ ഗൾഫ് ലുങ്കികൾ,കടുവാവരയ ടീഷർട്ടുക, കടവാതിലിന്റെ രൂപമുള്ള വലിയ കൈയ്യുള്ള മാക്സി.. അങ്ങനെ പോകും തുണിത്തരങ്ങളുടെ ലിസ്റ്റ്.ഗൾഫുകാരാണ്  മാക്സിക കേരളത്തിൽ ആദ്യമായി ഇറക്കുമതി ചെയ്തത്. അതുപിന്നെ രൂപം മാറി നൈറ്റിയായി കേരളീയസ്ത്രീകളുടെ ദേശിയവേഷം ആയി മാറി. പിന്നെ ലക്സ് സോപ്പ്, നിവിയാ ക്രീം, ബ്രൂട്ട് സ്പ്രേ, യാർഡലി പൌഡർ തുടങ്ങിയ സൗന്ദര്യവർദ്ധക സാധനങ്ങൾ. തീറ്റപണ്ടങ്ങളുടെ കണക്കെടുത്താ തിളങ്ങുന്ന വർണ്ണകടലാസ് പൊതിഞ്ഞ ചോക്കലേറ്റുകൾ, പിസ്ത്ത, ബദാം, ഈത്തപ്പഴം, നിഡോ പാൽപ്പൊടി, ടാങ്ക് അങ്ങനെ രസമുകുളങ്ങൾക്ക് ബാന്റടി മേളം.  കുടംബത്തിലെ പ്രായമുള്ളവർക്കായുള്ള കുണ്ടാമണ്ടികൾ കോടാലി തൈലം, മീശക്കാര എണ്ണ, കടുവാപുരട്ടി(ടൈഗ ബാം), കൊടുംചൂട സ്പ്രേ(ഡീപ് ഹീറ്റ് ).
പിന്നെ അലുഗുലുത്ത് സാധനങ്ങ നഖംവെട്ടി, മുടീമ്മേ കുത്തി(ഹെയ സ്ലൈഡ്), അമ്മച്ചിമാർക്കായി നേര്യതുമ്മേ കുത്തി(ബ്രോച്ച്), വെട്ടുപലക(കട്ടിംഗ് ബോർഡ്‌ ), ഹീറോ പേന, മണക്കുന്ന റബ്ബ അങ്ങനെ പോകും ലിസ്റ്റ്.  ഇതെല്ലാം വീട്ടുകാർക്കും നാട്ടുകാർക്കും വീതിച്ചു നൽകി കൊച്ചപ്പൻ ഒരു പരുവമാകും. ഇതൊക്കെ കണ്ടുംകെട്ടും വളർന്ന എനിയ്ക്ക് ഗൾഫ് ഒരു മായാലോകമായിരുന്നു.


അങ്ങോട്ടുള്ള യാത്രയ്ക്കു എയർടിക്കറ്റ്  ഒരു ബന്ധുവിനെ കൂട്ടി തിരുവനന്തപുരത്ത് പോയി എടുത്തു. തിരികെ വരുന്നവഴി തമ്പാനൂരിലെ ബുക്ക്‌ സ്റ്റാളി നിന്നു ഒരു അറബി-മലയാളം ഭാഷാസഹായി വാങ്ങി. പാതിരാത്രിയി ഉറക്കമിളച്ചിരുന്നു ഫീ, മാഫി, കൈഫ് ഹാലക്ക്, ശുക്രാ തുടങ്ങിയ  അറബിവാക്കുക ഹൃദസ്ഥമാക്കി.  പണ്ടാരാണ്ടു പറഞ്ഞപോലെ ഒരു ഗവണ്മെന്റ് ജോലി കിട്ടിയിട്ടുവേണം ഒന്നു ലീവ് എടുക്കാ, ഇനി ഗൾഫിലെത്തിയിട്ടു വേണം അറബിയിലൊക്കെ ഒന്നു വെച്ചു കാച്ചാൻ.. ഞാൻ ഒന്നാന്തരം ഈസ്റ്റ്മാൻ കളർ സ്വപ്‌നങ്ങൾ കണ്ടുതുടങ്ങി.


വീട്ടിലാകട്ടെ തിരക്കോടുതിരക്ക്. കരിക്കലും പൊരിക്കലും ആകെ ജഗപൊക.  എനിയ്ക്കും ബന്ധുക്കൾക്കും ഗൾഫിൽ  കൊടുത്തുവിടാനുള്ള  സാമഗ്രിക ഉണ്ടാക്കുന്ന മേളം. അമ്മയും അമ്മച്ചിയും ഭർത്താക്കന്മാർ ഗൾഫിൽ ഉള്ള അമ്മയുടെ അനുജത്തിമാരും  ചേർന്നു അച്ചാറുകളും നാടൻ പലഹാരങ്ങളുമൊക്കെ റെഡിയാക്കി. അച്ചാറുകളുടെ ലിസ്റ്റ് എടുത്താ മീൻ അച്ചാർ, കടുമാങ്ങ അച്ചാ, കണ്ണിമാങ്ങ അച്ചാ തുടങ്ങിയ ചുവന്നതും വെളുത്തതും ആയ കുറെ എണ്ണം. പിന്നെ ഇടിച്ചമ്മന്തി, പോത്തിറച്ചി വറത്തത്‌ അങ്ങനെ എണ്ണ ചേർത്തതും ചേർക്കാത്തതും ആയ കുറെ സാധനങ്ങൾ.  പിന്നെ അവലോസുപൊടി, അരിയുണ്ട, കുഴലപ്പം, ഉപ്പേരി തുടങ്ങിയ നാലുമണി പലഹാരങ്ങ. എല്ലാംകൂടി ഒരു പത്തുപതിനഞ്ചു കിലോ വരും. അതു കൂടാതെ എന്റെ സ്ഥാവരജംഗമ വസ്തുക്ക രാസ്നാദി പൊടി, കാച്ചിയ വെളിച്ചെണ്ണ,ചന്ദ്രികാസോപ്പ് തുടങ്ങിയവ. ഇവ എല്ലാംകൂടി കാർഡ്ബോർഡ്‌ പെട്ടിയിൽ അടുക്കി പ്ലാസ്റ്റിക് കയറുകൊണ്ട് വരിഞ്ഞുകെട്ടി നാട്ടിൽ അവധിയ്ക്കു വന്ന ഗൾഫുകാരനായ ബന്ധു റെഡിയാക്കി തന്നു. പിന്നെ ബാബുകൊച്ചപ്പ സമ്മാനമായി തന്ന എക്കോലാക്ക്   ബ്രീഫ്കേയ്‌സി അത്യാവശ്യം രണ്ടുമൂന്നു ജോഡി ഡ്രസ്സ്‌, ഈരേഴതോർത്ത് രണ്ടണ്ണം, കിറ്റക്സ് ലുങ്കി മൂന്നെണ്ണം, കൂടെ മറ്റു അസ്മാദികളും  അങ്ങനെ ഹാൻഡ് ബാഗും റെഡി.


തിരുവനന്തപുരം എയർപോർട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ കൊച്ചപ്പനും ബന്ധുക്കളും കത്തിലൂടെ വിവരിച്ചു അറിയിച്ചതിനാ ബുദ്ധിമുട്ടൊന്നും നേരിട്ടില്ല. ആകെ കടുപ്പം ഇമിഗ്രേഷനി ഉള്ള കാർക്കോടകർ മാത്രം. അന്നൊക്കെ യാത്രക്കാരെ പോലീസുമുറയിൽ ചോദ്യം ചെയ്യുന്ന ഒരു വിവരവും ഇല്ലാത്ത ചില അല്പന്മാരെ ആയിരുന്നു ഇമിഗ്രേഷനിൽ ഇരുത്തിയിരുന്നത്.  എടാ പോടാ എന്നുമാത്രമേ ആ സാറന്മാ യാത്രക്കാരെ സംബോധന ചെയ്യൂ,  അടുത്തിടെയായി കാര്യങ്ങൾക്ക് ഒക്കെ മാറ്റം വന്നിട്ടുണ്ട്.  ആദ്യമായി ഗൾഫിൽ പോകുന്ന ഒന്നുരണ്ടു പേരെ എയർപോർട്ടിൽ വെച്ചു പരിചയപ്പെട്ടതിനാലും തുല്യദുഖിതർ പരസ്പരം സഹായിക്കാൻ തയാറാകുന്നതിനാലും വല്യ ബുദ്ധിമുട്ട് പ്ലെയിനിൽ എത്തുന്നതുവരെ നേരിട്ടില്ല.   അങ്ങനെ പരിചയപ്പെട്ടവർക്ക് ഞാൻ ഇരിക്കുന്ന സീറ്റിൽ നിന്നു ദൂരെയാണ് സീറ്റ് കിട്ടിയത്.  എന്റെ അടുത്ത സീറ്റി ഫ്ലൈറ്റിൽ കയറിയതു മുതൽ ഉറക്കം തൂങ്ങുന്ന  മധ്യതിരുവതാംകൂറുകാരനായ  ഒരു അച്ചായ ആണ് ഇരിക്കുന്നത്പാറ്റൺടാങ്ക് പോലത്തെ  ഒരെണ്ണം. തലേന്നത്തെ ഹാങ്ങ്‌ഓവഅയാളുടെ മുഖത്തുനിന്നു വായിച്ചെടുക്കാം.  മൂപ്പരാകട്ടെ ഈ പ്ലെയി യാത്രയൊക്കെ തൃണസമം എന്ന മട്ടിൽ ആരെയും മൈൻഡേ ചെയ്യുന്നില്ല. ഞാ ആശയോടെ ഇടയ്ക്കിടെ മൂപ്പരെ നോക്കുന്നുണ്ട്.. ഫലം നാസ്തി. വിമാനം പുറപ്പെടുന്നതിന് മുമ്പ് മിനിസ്കേർട്ട്  ഇട്ട ഒരു എയർഹോസ്റ്റസ് സുന്ദരി കുറെ സീറ്റുകൾക്ക് മുമ്പിൽ വന്നുനിന്ന് മൈക്കിലൂടെ പറയുന്നതിന് അനുസരിച്ചു കുറെ കസർത്ത്  കാണിച്ചു. എയ്‌റോപ്ലെയി വെള്ളത്തിൽ വീണാൽ എന്തുചെയ്യണം, ആകാശച്ചുഴിയി വീണാൽ എന്തു ചെയ്യണം എന്നൊക്കെ. എന്റെ അമ്മേ.. ഇതൊക്കെ പറ്റിയാ  ഈ കസർത്ത്  ഒക്കെ ചെയ്യാ ആർക്കാണ് നേരം, കൈയ്യി കിട്ടുന്നതും എടുത്തുകൊണ്ട് സ്ഥലം കാലിയാക്കണം.. അല്ല പിന്നെ..


ഒടുവി പ്ലെയിൻ പൊങ്ങുന്നതിന് മുമ്പ് ധൂപകുറ്റി പോലുള്ള ഒരു സാധനം പിടിച്ചുകൊണ്ട് രണ്ടു പെണ്ണുങ്ങ തലങ്ങും വിലങ്ങും ഓടി... എന്തെല്ലാം വിചിത്രമായ ആചാരങ്ങൾ. പ്ലെയി വെഞ്ചരിക്കുന്നു. അടുത്തിരിക്കുന്ന അച്ചായനെ തട്ടിയുണർത്തി എന്താണ് സംഭവം എന്നു ചോദിച്ചപ്പോൾ 

'ഓ അതു കൊതുകിനെ ഓടിക്കുന്നതാണ് കൊച്ചനെ..'

എന്നു മറുപടി. എന്റെ ദൈവമേ പ്ലെയിനിലും കൊതുകോ..പിന്നെ കുറേക്കാലം കഴിഞ്ഞാണ് മനസ്സിലായത് എയർ റിഫ്രഷ്‌നെർ ആണ്‌ അവർ അടിക്കുന്നതെന്ന്. കുറെ കഴിഞ്ഞു പ്ലെയിൻ ഓടിയോടി ഒറ്റ പൊങ്ങൽ,  ഞാ കണ്ണും അടച്ചിരുന്നു  തൊണ്ണൂറ്റിഒന്നാം സങ്കീർത്തനം അങ്ങുചൊല്ലി. കണ്ണുതുറന്നപ്പോഴേക്കും  പ്ലെയി ആകാശത്തെത്തിയിരുന്നു.


അല്പം  കഴിഞ്ഞു എല്ലാം ഒന്നു ശാന്തം ആയപ്പോ എയർഹോസ്റ്റസ്സുമാർ ഒരു ട്രോളിയിൽ കുറെ പുഴുങ്ങിയ തുണികളുമായി എത്തി.  യാത്രക്കാർക്ക്  ഓരോരുത്തർക്കും കൊടിൽ കൊണ്ട് ഓരോ പുഴുങ്ങിയ തുണി കൈയിലേക്ക് ഇട്ടുകൊടുത്തു.  ഇനി ഇതുകൊണ്ട് എന്താണാവോ പ്രയോഗം? , കൊച്ചപ്പന്റെ കത്തി ഇതൊന്നും എഴുതിയിരുന്നില്ല.. ദുഷ്ടൻ. അടുത്തിരുന്ന ആൾക്കാർ എന്താണ്  ചെയ്യുന്നതു എന്നു ഞാ  നോക്കിയപ്പോ   അവ അതുകൊണ്ട് മുഖവും കൈയും തുടയ്ക്കുന്നു.  ഇപ്പോ പിടികിട്ടി.. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് വെള്ളം തൊടാതുള്ള പരിപാടി, ബാർബർ ഷാപ്പിലെ പോലെ. എയർഹോസ്റ്റസ്  കിളവി തള്ള ഒരു ട്രേയുമായി എന്റെ അടുത്ത് എത്തി ചോദിച്ചു,

' വാട്ട്‌  ഡു  യൂ വാണ്ട്‌? ഹോട്ട്  കോൾഡ് ? '

എന്റെ പൊന്നു തള്ളേ, വീട്ടി നിന്നു ഇറങ്ങിയതിനുശേഷം തുള്ളിവെള്ളം കുടിച്ചില്ല. എനിക്കു കുറച്ചു ചൂടുവെള്ളം കിട്ടിയാൽ കൊള്ളായിരുന്നു.. ഐ വാണ്ട്‌ ഹോട്ട്, വെരി ഹോട്ട്.
 തള്ള ചിരിച്ചുകൊണ്ട് പോയി അല്പസമയം കഴിഞ്ഞു ഒരു ഗ്ലാസി വിസ്കിയും കുറെ ഐസുമായി എത്തി.

 'അയ്യേ അമ്മച്ചി, ഞാ അത്തരക്കാരനല്ല, എനിക്കു വെറും ചൂടുവെള്ളം മതി തൊണ്ട നനയ്ക്കാ'

ഞാ അറിയാവുന്ന ഇംഗ്ലീഷിൽ വെച്ചു കാച്ചി.  അന്നേരം ആ തള്ളയുടെ മുഖഭാവം ഒന്നു കാണണമായിരുന്നു,
'ബ്ലഡി കണ്ട്രി മല്ലു..ഇവ ഏതു കോത്താഴത്തുകാരൻ'
 എന്ന ഭാവം.
ഈ ബഹളം ഒക്കെ കേട്ടു, അടുത്തു ഇരുന്ന ഉറക്കംതൂങ്ങി പാറ്റ ടാങ്ക് അച്ചായൻ കണ്ണടച്ചു തുറക്കുംമുമ്പ് ഗ്ലാസ്സ് തള്ളയുടെ കൈയ്യി നിന്നു പിടിച്ചുവാങ്ങി ഉള്ളിലേക്ക് കമഴ്ത്തി.  പിന്നെ ഭക്ഷണം വന്നു അതു കഴിച്ചവിധം വിവരിക്കുവാ ഒരു ബ്ലോഗ് പോസ്റ്റ്‌ തന്നെ വേണമെന്നതിനാൽ ഇവിടെ വിവരിക്കുന്നില്ല.  ഭക്ഷണം ഒക്കെ കഴിച്ചു പ്ലെയിനി ലൈറ്റ് ഓഫ്‌ ചെയ്തു, എല്ലാവരും ഉറക്കമായി.


ഞാനുണ്ടോ ഉറങ്ങുന്നു, പ്ലെയിനിന്റെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഇരുട്ടും മേഘങ്ങളും മാത്രം.പ്ലെയിനിന്റെ ചിറകിലെ ലൈറ്റ് ഇടയ്ക്കിടെ മിന്നുന്നു. കാറിലെപ്പോലെ വഴികാണാ പ്ലെയിനും ഹെഡ്ലൈറ്റും മറ്റും ഉണ്ടോ ആവോ?. ൾഫിൽ എത്തിയിട്ടു വേണം കൊച്ചപ്പനോട് വിശദമായി ചോദിക്കാൻ.  അങ്ങനെ ചിന്തിച്ചിരുന്നു ഞാ മയങ്ങിപ്പോയി.  ഒടുവി ഒരു കുലുക്കം കേട്ടാണ് ഞാൻ ഉണരുന്നത്. മൈക്കിലൂടെ അനൗൻസ്മെന്റ് വന്നു, പ്ലെയി  അബുദാബി എയർപോർട്ടിൽ എത്തി.


നല്ല ചൂട് സമയത്താണ് ഞാ അബുദാബിയിൽ  പ്ലെയി ഇറങ്ങുന്നത്. എയ്‌റോബ്രിഡ്ജിലൂടെ പുറത്തേക്ക് നടക്കുമ്പോഴാണ് ഗൾഫിലെ ചൂട് എന്റെ മുഖത്ത് അടിയ്ക്കുന്നത്. എന്റെ അമ്മേ.. വറചട്ടിയി വീണപോലെ.  ൾഫുകാരായ എന്റെ ബന്ധുക്കൾ ഗൾഫിൽ അപ്പോൾ കൊടുംചൂടാണ് എന്നു പറഞ്ഞിരുന്നങ്കിലും ഇത്രയും ചൂട് ഞാ പ്രതീക്ഷിച്ചിരുന്നില്ല. പ്ലെയി ഇറങ്ങി ഇമിഗ്രേഷൻ കൌണ്ടറിൽ എത്തുന്നതിനുമുമ്പ് എന്റെ  കൂടെ വന്ന കുറേ മലയാളിക ഓട്ടം തുടങ്ങി. ഞാ വിചാരിച്ചത്  ഇമിഗ്രേഷ കൌണ്ടറിലെ  ക്യൂവി മുമ്പിൽ നിൽക്കാൻ ആയിരിയ്ക്കും ഓട്ടമെന്നാണ്.  പിന്നീട് ആണ് മനസ്സിലായത് ഡ്യൂട്ടിഫ്രീ യി നിന്ന് 'വാട്ടീസ് ' വാങ്ങാനുള്ള ആക്രാന്തം ആണ് ആ കാട്ടണതെന്ന്.  ഇമിഗ്രേഷ കൌണ്ടറിൽ ഇരുന്ന അറബിപ്പെണ്ണ് പണി എടുക്കുന്നതിനേക്കാ കൂടുതൽ സമയം ചായ കുടിക്കാനും ലാൻഡ് ഫോണിൽ ആരോടോ  കത്തിവെയ്ക്കാനുമാണ് സമയം ചിലവഴിക്കുന്നത്. മൊബൈൽഫോണൊന്നും   അന്ന് ഗൾഫിലെത്തിയിട്ടില്ല, അല്ലെങ്കി രാവിലെ തുടങ്ങിയ ക്യൂനിൽക്കൽ വൈകിട്ട് വരെ നീണ്ടേനെ.


ഇമിഗ്രേഷ കഴിഞ്ഞു പുറത്തിറങ്ങിയ ഞാൻ ലഗേജ് വരുന്ന കൺവയറിന്റെ അടുത്തുപോയി നിലയുറപ്പിച്ചു. മറ്റു മലയാളികളും ആകാംഷയോടെ തങ്ങളുടെ കാർഡ്ബോർഡ്‌  പെട്ടിക വരുന്നതു കാത്തിരിയ്ക്കുകയാണ്.  അന്നൊക്കെ സ്യൂട്ട്കേസിലോ പ്ലാസ്റ്റിക് പെട്ടികളിലോ സാധനങ്ങ   ഒക്കെ ഗൾഫിലേക്ക് കൊണ്ടുവരുന്ന മലയാളികൾ കുറവ്. അതിനൊരു കാരണമായി എനിക്കു തോന്നിയത് ഗൾഫിൽനിന്നു നാട്ടിൽ എത്തുന്ന മലയാളി അടിച്ചുപൊളിച്ചു ഒടുവി പെട്ടിവരെ പണയം വച്ചിട്ടാകും അന്നൊക്കെ തിരികെ ഗൾഫിലെത്തുന്നത്. കാത്തിരുന്നു കണ്ണുകഴച്ചപ്പോഴാണ് എന്റെ കാർഡ് ബോർഡ്‌ പെട്ടി കുണുങ്ങികുണുങ്ങി, പെണ്ണുകാണലിന് പെണ്ണെത്തുന്നതുപോലെ മന്ദംമന്ദം എത്തുന്നത്.  പെട്ടി കിട്ടിയ സന്തോഷത്തി ഞാൻ സർവ്വശക്തിയും എടുത്തു പെട്ടി വലിച്ചു ട്രോളിയിലാക്കി, അതുമായി മുമ്പോട്ടു നീങ്ങി. അപ്പോഴതാ അവിടെ ഇതൊക്കെ നോക്കി നിന്ന അറബി പോലീസുകാര ഉച്ചത്തിൽ എന്നോട് എന്തോ പറഞ്ഞു.  തെറിയാണ് എന്നു അയാളുടെ മുഖഭാവം കൊണ്ടു മനസ്സിലായി.  ഞാ അമ്പരന്നു നിന്നപ്പോ അയാൾ ട്രോളിയിൽ പിടിച്ചുകൊണ്ടു വീണ്ടും ഒച്ചയിട്ടു.

 ' കുല്ലു മലബാറി മൂക്ക് മാഫി '

 സംഭവം ഇങ്ങനെ എന്റെ കാർഡ് ബോർഡ്‌ പെട്ടിയിൽ നിന്നു അച്ചാർ പുറത്തേക്ക് പൊട്ടിയൊലിച്ചു നല്ല വെള്ള മാർബിൾ തറയിൽ ചോരക്കറ പിടിച്ചതുപോലെ കിടക്കുന്നു. അറബിപോലീസിനു  അത്  കണ്ടു കലികയറി. ഞാ പെട്ടി എടുത്തുവെച്ച ഇടംമുതൽ തറയിൽ ചോരത്തുള്ളികൾ, കടുമാങ്ങഅച്ചാറോ മറ്റോ പൊട്ടിയത് ആകും. ഇതൊന്നും വെപ്രാളത്തി ഞാൻ അറിയുന്നില്ല. അയാൾ എന്താണ്  പറയുന്നത്.. ഞാ ഭാഷാസഹായിയിൽ പഠിച്ച അറബിവാക്കുകൾ ഒക്കെ മനസ്സിലിട്ടു സ്കാൻ ചെയ്തു നോക്കി.

കുല്ലു- എന്താണാവോ അർത്ഥം കിട്ടിയില്ല.
മലബാറി- കിട്ടി.. മലയാളികൾക്ക് അറബികൾ ഇട്ട ഓമനപ്പേര്.
മൂക്ക് - സ്കാനിങ്ങി ഒന്നും തെളിഞ്ഞില്ല..നമ്മുടെ സാക്ഷാൽ മൂക്ക് തന്നെയാകും അറബി മലയാളം സെയിം സെയിം..നമ്മുടെ മുത്തച്ഛന്മാരുടെ കാലം തൊട്ടു തുടങ്ങിയതല്ലേ അറബികളുമായിട്ടുള്ള ബന്ധം.
മാഫി- ഇല്ല എന്നാണെന്ന് പിടികിട്ടി.  

ഇപ്പോ കാര്യം പിടികിട്ടി.. എന്റെ മൂക്കിന് എന്തോ പ്രശ്നമുണ്ട്... മൂക്കവിടെ ഇല്ലയോ  ഞാ തപ്പിനോക്കി.. അതവിടെ തന്നെയുണ്ട്. പിന്നെ എന്താണ് പ്രശ്നം, ഞാ കുഴങ്ങി.  'എനിച്ചു മൻസ്സിലായില്ല ' എന്നു നാട മലബാറി  ഇംഗ്ലീഷി ഞാൻ വെച്ചുകാച്ചി.
ഞാ പറഞ്ഞ ഓക്സ്ഫോർഡ്  ഇംഗ്ലീഷ് അറബിയ്ക്കു മനസ്സിലായില്ല.   അയാ' ഷൂ , ഷൂ '  എന്നു കത്തുകയാണ്.  
 ഓ ഇപ്പം പിടികിട്ടി. എന്റെ ഷൂ ആണ് പ്രശ്നം. എന്റെ പുതിയ ബാറ്റാ ഷൂവിനു എന്തോ പ്രശ്നമുണ്ട്. അതി ഇനി വല്ല കള്ളകടത്തു സാധനവും ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും എന്നാകും അറബി പോലീസ് കരുതുന്നത്.

 'എന്റെ പൊന്നു അറബി ഞാ കള്ളകടത്തുകാരനല്ല, ഒരു പാവം മല്യാളി.. എന്നെ സംശയിക്കേണ്ട '..

ഞാ മനസ്സിൽ പറഞ്ഞു.  ഇനി പ്രശ്നമാകേണ്ട എന്നു കരുതി ഷൂ ഊരി അയാളുടെ കൈയ്യി വെച്ചു കൊടുത്തു.  പിന്നെ എവിടെ നിന്നോ ഒരു കൈ എന്റെ മൂക്കിന്റെ ഭാഗത്തേക്ക് 80 മൈ സ്പീഡിൽ വരുന്നതു മാത്രമേ ഓർമ്മയുള്ളൂ.. ബാക്കി ഒന്നും ഓർമ്മയില്ല എന്റെ സാറെ...

വാൽകഷ്ണം :

ഇപ്പോ പിന്നെ അറബിയുടെ വായി നിന്നു ദിവസവും എന്നെ മൂക്ക് മാഫി, മൂക്ക് മാഫി എന്നു  വിളിക്കുന്നതു കേട്ടു കേട്ടു  അതൊരു ശീലമായി.. മാർസലാം.

അറബി വാക്കുകൾ :

* മൂക്ക് - വിവരം / ബുദ്ധി 
* കുല്ലു മലബാറി മൂക്ക് മാഫി - മൊത്തം മലയാളിയ്ക്കും വിവരമില്ല/                                ബുദ്ധിയില്ല.
*  ഷൂ - എന്താണ്
* മാർസലാം - വീണ്ടും  കാണാം