Thursday 6 December 2018

മരുഭൂമിയിൽ മഴ പെയ്യുമ്പോൾ


മരുഭൂമിയിൽ മഴ പെയ്യുമ്പോൾ




രാവിലെ  ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത്, ആകാശം  കറുത്തിരുണ്ടിരിക്കുന്നു. ഗൾഫിൽ മഴയുടെ  വരവായി എന്ന് തോന്നുന്നു. ഓഫീസിലെത്തിയ ഉടൻ സ്ഥിരം പതിവായ  ഒരു സുലൈമാനി  ഓഫീസ് ബോയി  മേശപ്പുറത്തു  കൊണ്ടുവച്ചു. കട്ടൻ ചായ നല്ലചൂടോടെ  മൊത്തികുടിക്കുമ്പോഴാണ്  റൂമിന്  പുറത്തുനിന്ന്  ഒരു ബഹളം കേട്ടത്. പുറത്തു മഴപെയ്യുന്നു. ആളുകൾ കൂട്ടമായി  മഴകാണുവാൻ  പുറത്തേക്ക്  ഓടുന്ന  ബഹളം  ആണ്  ഞാൻ   കേട്ടത്. മരുഭൂമിയിൽ അങ്ങനെ ആണ്, മഴ എല്ലാവർക്കും  ഒരു  കൗതുകമാണ്. ഞാനും  കൈയ്യിൽ  ചായക്കപ്പുമായി പുറത്തേക്കു പോയി മഴ കണ്ടുനിന്നു. വല്ലാതെ കൗതുകമാണ് മരുഭൂമിയിൽ  മഴ കണ്ടുനിൽക്കാൻ..

അലസമായി  മഴയെ നോക്കിനിന്നപ്പോൾ  അറിയാതെ ചെറുപ്പകാലത്ത്   സ്കൂൾ  വരാന്തയിൽ  മഴനോക്കി നിന്ന പഴയകാലം ഓർമ്മിച്ചു പോയി. മഴ മനസ്സിനെ ഏറെ ദൂരം പുറകിലേക്ക് കൊണ്ടുപോയി ... മഴകാഴ്ച്ചയും, പുതുമഴയുടെ  മണവും തുള്ളികൾ തുരുതുരാ വീഴുന്ന  ശബ്ദവുമൊക്കെ  ഒരു ഗൃഹാതുരത്വമുണർത്തുന്ന  നനുത്ത ശീലായി എന്റെ  മനസ്സിൽ കുളിരേകി. കുട എടുക്കാൻ മറന്നു സ്കൂൾ  വരാന്തയിൽ മഴ കണ്ടു നിൽക്കാൻ  എന്തായിരുന്നു ശേല്. മഴയെ  ശരിക്കും കണ്ടതും അറിഞ്ഞതും അത്തരം ചില നിമിഷങ്ങളിലാണ്.. ആ ഓർമ്മകൾക്ക്  ഇന്നും ഒരു സുഗന്ധമുണ്ട്... പുതുമഴ നനഞ്ഞ മണ്ണിന്‍റെയും  കൂലംകുത്തി സ്കൂൾ മുറ്റത്തുകൂടെ ഒലിയ്ക്കുന്ന മഴവെള്ളത്തിന്റെയും  ഗന്ധം. ഓടിൻപുറത്ത്  മേളപ്പദം തീർക്കുന്ന മഴയുടെ താളം. ഓടിന്റെ  ഈറയിലൂടെ മഴവെള്ളം തുമ്പിക്കെയുടെ വണ്ണത്തിൽ  സ്കൂൾ  മുറ്റത്ത്  വീണു ചാലുകൾ  തീർത്തു ഒഴുകുന്നത് കാണാൻ എന്തു രസം...

തിണ്ണയിൽ  നിന്ന് മഴവെള്ളത്തിലേക്ക് കാലും നീട്ടി പിടിച്ച് പാതി നനഞ്ഞു സ്വപ്‍നം കണ്ടു അങ്ങനെ നിൽക്കുക .. മഴവെള്ളം ചാലുകളായി ഒഴുകി തോടായി  മാറി ഒടുവിൽ പുഴയായി മാറി ,പുഴകൾ  തമ്മിൽ ചേർന്ന്  കടലായി മാറുന്നതും  സങ്കൽപ്പിച്ചു അങ്ങനെ നിൽക്കുക. ആർത്തലച്ചു പെയ്യുന്ന മഴ ഒടുവിൽ  മന്ദഗതിയിൽ  ആകും. അപ്പോഴാകും ചില കരുമാടി കുട്ടന്മാർ മഴയത്തേക്കു ചാടുക. ചെളിവെള്ളം വരാന്തയിൽ നിൽക്കുന്നവരുടെ ഒക്കെ ദേഹത്ത് തട്ടിത്തെറിപ്പിച്ചു കലപില ഉണ്ടാക്കുന്ന ബാല്യത്തിന്റെ വികൃതികൾ...മഴയിൽ നനഞ്ഞ ഉടുപ്പു പിഴിഞ്ഞ്പുസ്തകങ്ങൾ പ്ലാസ്റ്റിക് കവറിലൊതുക്കി കാത്തുനിൽക്കും. കവർ ഷർട്ടിനുള്ളിൽ തിരുകി മഴ ഒന്നു തോരുമ്പോൾ വീട്ടിലേക്കു ഒറ്റ പാച്ചിലാണ്. എത്ര കൊതിച്ചാലും അതൊന്നും ഒരിക്കലും തിരിച്ചു വരില്ലെന്നുള്ള തിരിച്ചറിവാണ് ആ ഓർമ്മകളെ  അമൂല്യമാക്കി മാറ്റുന്നത്... മരുഭൂമിയിലെ മഴയ്ക്ക് പഴയ സ്കൂൾ കാലത്തെ മഴയുടെ ഭംഗിയില്ലെങ്കിലും മനസ്സൊന്നു കുളിരും..

നാട്ടിലെ  മഴസമൃദ്ധിയിൽ നിന്ന്  വ്യത്യസ്തമായി  മരുഭൂമിയിൽ പൊഴിയുന്ന കുറച്ചു മഴത്തുള്ളികൾ . പ്രവാസ ജീവിതത്തിന്റെ വേവലിൽ അപൂർവ്വമായി   കിട്ടുന്ന സൗഭാഗ്യമാണ് ഈ  മഴ.. ആ മഴപോലും ആസ്വദിക്കാൻ കഴിയാതെ ഉള്ളിലെ കത്തുന്ന ചൂടിൽ  വേവുന്ന ഒരുപാടു പേരുണ്ട് മരുഭൂമിയിലെ പ്രവാസ ജീവിതത്തിൽ..




പ്രവാസികളെ സംബന്ധിച്ചെടത്തോളം മരുഭൂമിയിലെ മഴ ഒരു കുളിരനുഭവമെങ്കിൽ സ്വദേശികളെ സംബന്ധിച്ചെടത്തോളം മഴ ഉത്സവത്തിമിർപ്പിന്റെ  നിമിഷങ്ങളാണ്.മഴ കാണുവാൻ  അവർ കൂട്ടമായി പുറത്ത് ഇറങ്ങും. റോഡ് നിറയെ വാഹനങ്ങൾ . സൈഡ് ഗ്ലാസ് താഴ്ത്തി മഴവെള്ളം മുഖത്തും ദേഹത്തും വീഴുവാനനുവദിച്ചു അവർ അലസമായി വണ്ടിയോടിക്കും. പിക്കപ്പ് വാനുകളുടെ മുകളിൽ കുട്ടികളും പെണ്ണുങ്ങളുമായി മഴ കാണാനിറങ്ങുന്ന ബദുകുടുംബങ്ങൾ. ബദുവെന്നാൽ  തനിഗ്രാമീണരായ അറബികൾ  എന്നർത്ഥം. അവരെ സംബന്ധിച്ചെടത്തോളം മഴ ദൈവത്തിന്റെ വരദാനമാണ്. മഴയെ വരവേൽക്കേണ്ടത്  ദൈവത്തോടുള്ള നന്ദിപ്രകടനമാണ്. മഴവെള്ളം കുത്തിയൊലിച്ചു ഒഴുകുന്ന വാദിക്കരികിലും താഴ്‌വാരങ്ങളിലും  അവർ തമ്പടിച്ചു മഴയാസ്വദിക്കും.



ഞാൻ താമസിക്കുന്ന ചെറുപട്ടണം മൂന്നുവശവും ഹാജർമലകളാൽ ചുറ്റപ്പെട്ട കടലോരഗ്രാമമാണ്. വരണ്ട സിമന്റ് മലകളിലൂടെ മഴവെള്ളം കുത്തിയൊലിച്ചു വാദികളിലൂടെ കടലിലേക്ക് ഒഴുകും. മഴവെള്ളം ഒഴുകാനായി പ്രകൃതി നിർമ്മിച്ച ചാലുകൾ ആണ് വാദികൾ. വരണ്ടു കിടക്കുന്ന വാദികളിൽ മഴ പെയ്യുമ്പോൾ മാത്രമാണ് വെള്ളം ഒഴുകുക. മഴ പെയ്യുന്നതോടെ താഴ്‌വാരങ്ങളിലെ പച്ചപ്പുകളൊക്കയും സിമന്റ് പൊടിയൊക്കെ കഴുകികളഞ്ഞു ഹരിതശോഭയിൽ തിളങ്ങും. അങ്ങ് ദൂരെ ഹാജർ മലകളിൽ പെയ്യുന്ന മഴയുടെ വെള്ളം കുത്തിയൊലിച്ചു മണ്ണും പാറക്കല്ലുകളുമായി  വാദികളിലൂടെ തിമിർത്തൊഴുകും. സാഹസികരായ സ്വദേശി അറബ് ചെറുപ്പക്കാർ മഴവെള്ളത്തിനൊപ്പം വാഹനമോടിച്ചു രസിക്കാനുള്ള അവസരം പാഴാക്കാറില്ല. തങ്ങൾക്ക് പരിചിതമല്ലാത്ത ഈ പണിക്കിറങ്ങി ജീവൻ നഷ്ടപ്പെടുത്തിയിട്ടുള്ള പ്രവാസികൾ ധാരാളം. ശവം പോലും കണ്ടുകിട്ടുകയില്ല. മഴവെള്ളത്തിൽ കുത്തിയോലിച്ചെത്തുന്ന പാറക്കെട്ടുകൾക്കിടയിൽ എവിടെയൊക്കെയോ അവർ അന്ത്യവിശ്രമം കൊള്ളുന്നുണ്ടാകാം.




ഹാജർ മലമടക്കുകൾക്കിടയിൽ അങ്ങിങ്ങു പച്ചപിടിച്ചു നിൽക്കുന്ന ഗാഫ് മരങ്ങൾക്ക്  ആവശ്യമുള്ള വെള്ളം ലഭിക്കുന്നത് വർഷത്തിൽ ഒന്നോ രണ്ടോ തവണ പെയ്യുന്ന ഇത്തരം മഴകളിലൂടെയാണ്. അപൂർവമായി വിരുന്നെത്തുന്ന മഴയ്ക്കുശേഷം മലനിരകൾ പച്ചപ്പിന്റെ മേലാട എടുത്തണിയും.മണ്ണിനടിയിൽ ഉറങ്ങികിടന്നിരുന്ന പുൽവിത്തുകളിൽ മഴവെള്ളം എത്തി കുതിർത്തു ജീവന്റെ തുടിപ്പ് നൽകും. ദിവസങ്ങൾ കൊണ്ട്  അത് പുതുനാമ്പുകളായി തളിരിട്ടു തനിക്കു ചുറ്റുമുള്ള ലോകത്തെ കൗതുകത്തോടെ നോക്കി  തലയാട്ടി നിൽക്കും. അവയുടെ ആയുസ്സ് ശീതകാലത്തേയ്ക്ക്  മാത്രം.തണുപ്പുകാലത്തു മാത്രം നിലനിൽന്ന്‌ വേനലിന്റെ കാഠിന്യമേറുന്നതിനു മുമ്പ് അവയൊക്കെ കരിഞ്ഞു മണ്ണിലേക്ക് സിദ്ധി കൂടും. ഉണങ്ങിയ തണ്ടുകൾക്കിടയിൽ  ഒളുപ്പിച്ച വിത്തുകൾ ഒക്കെ അടുത്ത മഴവരെ സുഷുപ്‌തിയിലാഴും. പ്രകൃതിയുടെ നിയമങ്ങളെ...

താഴ്‌വാരത്ത്  നിന്ന് നോക്കിയാൽ മുമ്പിൽ നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന കടൽ.  തീരത്തുനിന്ന്  നോക്കിയാൽ നേർത്ത നിഴലുപോലെ  ദൂരത്തു ഹാജർ മലനിരകൾ. ഇടയ്ക്കു പച്ചപുതച്ച താഴ്‌വാരങ്ങളും ഈന്തപ്പന തോട്ടങ്ങളും.താഴ്‌വാരങ്ങളിൽ  മഴ പെയ്തൊഴിയുമ്പോൾ  വല്ലാത്ത ഒരു ഗന്ധം അനുഭവപ്പെടും. ഒട്ടകച്ചാണകത്തിന്റെയും കഴുതച്ചാണകത്തിന്റെയും ഗന്ധം.വല്ലാത്ത ചൂരാണ് താഴ്‌വാരങ്ങൾക്കപ്പോൾ.


മഴ പെയ്യുന്നതോടെ മലകളുടെ ഭാവമാറ്റം നമ്മെ  വിസ്മയപ്പെടുത്തും. ചൂടുകാലത്ത് നേർത്ത നിഴലുപോലെ കണ്ടിരുന്ന ഹാജർ മലനിരകൾക്ക് വ്യക്തതയേറും. മഴ പെയ്തു  അന്തരീക്ഷത്തിലെ പൊടിയൊക്കെ  അടങ്ങി  പ്രകൃതി സൗമ്യഭാവം കൈവരിക്കും. ചെങ്കുത്തായ പാറക്കെട്ടുകളുടെ കാഴ്ചകൾ തെളിവോടെ കാണാനാകും. മലകൾക്കിടയിലൂടെ  വളഞ്ഞും പുളഞ്ഞും ചുരം കയറിപ്പോകുന്ന ഇടുങ്ങിയ മലമ്പാതകൾ . അതിലൂടെ ഉറുമ്പുകൾപോലെ  ഇഴഞ്ഞുനീങ്ങുന്ന  ഫോർവീൽ ഡ്രൈവുകൾ.അവയ്ക്കു മാത്രമേ ചെങ്കുത്തായ മല കയറാനുള്ള കരുത്ത്  ഉള്ളു. മലയുടെ മുകളിൽ  നിന്നാൽ  ദൂരെ ഹോർമ്മൂസ്  കടലിടുക്കിലൂടെ  നീങ്ങുന്ന കപ്പലുകൾ കാണാമെന്നു പറയപ്പെടുന്നു. മലകളെ അങ്ങിങ്ങു തൊട്ടുനിൽക്കുന്ന വെളുത്ത പഞ്ഞികെട്ടുകൾ പോലെ മേഘശകലങ്ങൾ. അവയിലേക്ക് സൂക്ഷിച്ചു നോക്കിയാൽ മലപുകയുന്നത് കാണാം.




മലയിൽ താഴ്ന്ന വെള്ളത്തെ  മണ്ണിനടിയിലുള്ള  ചൂട് പാറക്കെട്ടുകൾ നീരാവിയാക്കി മാറ്റുന്നതാണ് കാരണം. തണുപ്പ് കാലത്തിന്റെ വരവറിയിച്ചു കൊണ്ട്  ചൂളക്കാറ്റ്  താഴ്‌വാരങ്ങളിലേക്ക്  വീശും. പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള  കമ്പിളി ഉടുപ്പുകളും സ്വെറ്ററുകളും പുറത്തെടുക്കുവാൻ സമയമായി എന്നർത്ഥം.


(ചിത്രങ്ങൾ :ഗൂഗിൾ )

മരുഭൂമിയിലെ മഴയുടെ വിശേഷങ്ങൾ ഇങ്ങനെയൊക്കെയാണ്.  മരുഭൂമികളിൽ പെയ്യുന്ന മഴ ഒരു അനുഭവമാണ്.. ആ അനുഭവത്തിനു  ഇടവപ്പാതിയുടെ തിമിർപ്പില്ല, ഇടമുറിയാതെ പെയ്യുന്ന കര്‍ക്കിടക മഴയുടെ ശേലില്ല, തുലാവർഷത്തിലെ ഇടിയും മിന്നലിന്റെയും അകമ്പടിയില്ല. മഴ വെറും മഴ മാത്രം..ഒരു കൈകുമ്പിളിൽ കോരി എടുക്കാവുന്ന മഴ. ആ  മഴ പെയ്തു തോർന്നാലും പ്രവാസിയുടെ മനസ്സിൽ ഓർമ്മകൾ  പെയ്യുന്നുണ്ടായിരിക്കും..ഒരിക്കലും പെയ്തു തീരാത്ത ഓർമ്മകളുടെ മഴ..


ഇയ്യോബ് 38: 24-30 

വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻ കാറ്റു ഭൂമിമേൽ  വ്യാപിക്കുന്നതും ആയ വഴി ഏത് ? നിർജ്ജ്നദേശത്തും ആൾ  പാര്‍പ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും തരിശും ശൂന്യവുമായ നിലത്തിന്റെ  ദാഹം തീർക്കേണ്ടതിനും  ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാര്‍? മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‍?  ആരുടെ ഗർഭത്തിൽ  നിന്നും  ഹിമം പുറപ്പെടുന്നുആകാശത്തിലെ നീഹാരത്തെ ആര്‍ പ്രസവിക്കുന്നു?..

Saturday 10 November 2018

സാധാരണക്കാരൻ ആയ ഒരു അപ്പന്റെ ഡയറികുറിപ്പുകൾ


സാധാരണക്കാരൻ ആയ ഒരു അപ്പന്റെ ഡയറികുറിപ്പുകൾ




ഞാ ലോകത്തെ അറിഞ്ഞത് അപ്പന്റെ ഡയറിക്കുറിപ്പുകളിലൂടെ ആയിരുന്നു. അപ്പൻ എനിക്ക് ബാക്കി വെച്ചുപോയ നിധിയാണ്    ആ ഡയറിക. അപ്പന്റെ ആയിരത്തിത്തൊള്ളായിരത്തി അറുപതുക  മുതലുള്ള ഡയറികൾ എന്റെ ശേഖരത്തിലുണ്ട്.. ഞാൻ എന്റെ കുടുംബത്തിന്റെ ചരിത്രവും പൂർവികന്മാരെ അറിഞ്ഞതുമൊക്കെ ഡയറികളിലൂടെ ആയിരുന്നു.. ലോകസംഭവങ്ങ ഒക്കെ അപ്പൻ അപ്പന്റേതായ കാഴ്ച്ചപ്പാടിലൂടെ അതിൽ വരച്ചിട്ടു.1964 ലി നെഹ്‌റു അന്തരിച്ചതും 1971 ലിലെ ഇൻഡ്യാ പാകിസ്ഥാൻ  യുദ്ധവുമൊക്കെ ഞാ ഞാൻ ആദ്യം അറിഞ്ഞത് അപ്പന്റെ പഴയ ഡയറികളിലൂടെ ആയിരുന്നു.അപ്പൻ സംഭവങ്ങൾ ഒക്കെ ഒരു പേജിൽ ചുരുക്കം ചില വാചകങ്ങളി  രേഖപ്പെടുത്തിയിടും.

അപ്പ പ്രൈമറി സ്കൂൾ അധ്യാപകൻ ആയിരുന്നു. കേരളത്തിൽ  തിരുവനന്തപുരം കണിയാപുരം മുത പാലക്കാട്  ജില്ലയിലെ  അട്ടപ്പാടിയിൽ  വരെ മൂപ്പർ ജോലി ചെയ്തിട്ടുണ്ട്. എയ്ഡഡ് സ്കൂളിൽ ആയിരുന്നു  ആദ്യം ജോലി.. അധ്യാപകർക്ക് അന്ന് സ്കൂളിൽ പോസ്റ്റ്‌ നഷ്ടപ്പെട്ടാൽ പ്രൊട്ടക്ഷൻ ആയി സർക്കാർ ജോലി കൊടുക്കും പക്ഷെ വിദൂരമായ ആരും പോകാ തയാറാകാത്ത പട്ടിക്കാടുകളിൽ ആയിരിക്കും പോസ്റ്റിങ്ങ്‌.അപ്പൻ ജോലിക്ക് അവിടെ ഒക്കെ പോകുമ്പോഴും പത്രവായനയും  ഡയറി എഴുത്തും  മുടക്കില്ല. ടിപ്പിക്ക നസ്രാണി സ്റ്റൈലിൽ മനോരമ പത്രം മാത്രമേ വായിക്കുകയുള്ളൂ.. മനോരമ ഇറക്കുന്ന ഡയറിയിൽ മാത്രമേ എഴുതുക ഉള്ള എന്നതാണ്    ശീലം. മനോരമ ഡയറി കിട്ടിയില്ലെങ്കി മാതൃഭൂമി ആണ് അപ്പന് പഥ്യം. മാതൃഭൂമി പത്രവും  ചിലപ്പോഴൊക്കെ  മൂപ്പ വായിക്കുന്നത് കണ്ടിട്ടുണ്ട്.

ലോകവിവരങ്ങൾ എഴുതി  കഴിഞ്ഞാ പിന്നെ കുടുംബവിശേഷങ്ങൾ ആകും  രണ്ടുമൂന്നു  വരികളി.. വല്യപ്പച്ചന്റെ കൂടെ വയലിൽ കാളപൂട്ടിയതും കൃഷി വിവരങ്ങളും  മക്കൾക്ക് പനി വന്നതും ഒക്കെ ആകും വിവരണത്തി കൂടുതലും..പിന്നെ അന്നത്തെ ബസ് യാത്രയുടെ വിവരണം. ഒടുവിൽ കടം വാങ്ങിച്ചതും തിരികെ കൊടുത്തതുമായ കണക്കുകൾ.വറുതിയുടെയും  ദാരിദ്ര്യത്തിന്റെയും കാലം..അപ്പന്റെ  കുടുംബത്തിലെ അപ്പാപ്പന്മാരുടെയും  സ്വന്തബന്ധക്കാരുടെയും വിവരങ്ങ ആകും ഒടുവിൽ. ദൈവം  തമ്പുരാന് നന്ദി പറഞ്ഞു ആ പേജ് അവസാനിപ്പിക്കും.ഞാ ഡയറികുറിപ്പുക ഒക്കെ പലതവണ വായിച്ചിട്ടുണ്ട്.. ഒരു നീണ്ടകഥ വായിക്കുന്ന സുഖത്തോടെ ഞാൻ അത് ആസ്വദിച്ചിട്ടുണ്ട്. അപ്പന്റെ ജീവിതം ആണത്..ഒരു കുടുംബത്തിന്റെ ചരിത്രം ആണത്.. ലോകത്തോടൊപ്പം സഞ്ചരിച്ച ആരും അറിയാത്ത ഒരു ചെറിയ മനുഷ്യന്റെ ലോകസംഭവങ്ങളോടുള്ള കാഴ്ചപ്പാട് ആണത്.

എനിക്ക് ഓർമ്മവെച്ച നാളുമുതൽ ഹീറോപേന കൊണ്ടാണ് അപ്പൻ എഴുതുക.. ഡയറി ഭദ്രമായി സൂക്ഷിക്കുന്ന മേശയിൽ ചെൽപാർക്കിന്റെ  നീലമഷിയുടെ ഒരു കുപ്പി എപ്പോഴും കാണും.എനിക്ക്  തിരിച്ചറിവ് ആയ കാലം മുത ഞാൻ ഡയറികൾ ഇടയ്ക്കിടെ അപ്പനറിയാതെ ചൂണ്ടി വായിക്കും.. മിക്കവാറും മേശ പൂട്ടി താക്കോൽ തലയിണയുടെ അടിയിൽ വെച്ചാകും അപ്പൻ പുറത്ത് പോകുക.അപ്പൻ വീട്ടിൽ തിരിച്ചെത്തും മുമ്പ് ഞാൻ താക്കോൽ കണ്ടുപിടിച്ചു മേശ പരിശോധിക്കും.പഴയ ഡയറികൾ കൈക്കലാക്കി  എന്റെ കിടക്കയുടെ അടിയി ഒളിപ്പിക്കും..അപ്പൻ കാണാതെ അത് വായിച്ചു തിരികെ വെക്കും. ഹീറോ പേനയിലെ നീല മഷി തുള്ളിയായി ബക്കറ്റിലെ വെള്ളത്തിൽ വീഴ്ത്തി രസിക്കും.. നീലമഷി തുള്ളി വെള്ളത്തിലൂടെ ഒരു തൈ വളർന്നു മരവും മഹാവൃക്ഷവും ആകുന്ന സാവകാശത്തോടെ പടരുന്നത് കണ്ടുനിൽക്കാൻ എന്തായിരുന്നു രസം. 


അപ്പ ഇതൊക്കെ എങ്ങനെയെങ്കിലും അറിഞ്ഞാലും   അറിഞ്ഞതായി  ഭാവിക്കില്ല, കാരണം അതി അപ്പന് മക്കൾ അറിയാൻ പാടില്ലാത്ത രഹസ്യങ്ങൾ ഒന്നും എഴുതി വെച്ചിട്ടില്ല.. അപ്പനാരാ മോൻ?

അതിശയത്തോടെയാണ് അപ്പന്റെ  ഡയറി കുറിപ്പുകള്‍ വായിച്ചിരുന്നത്.എല്ലാം അറിയാ ഉള്ള ഒരു പിഞ്ചുകുഞ്ഞിന്റെ കൗതുകം ആ വായനയി ഉണ്ടായിരുന്നു. എനിക്ക്  ർമ്മ വെയ്ക്കുന്നതിന്  മുമ്പുള്ള ലോക
സംഭവങ്ങളെക്കുറിച്ച്  ആദ്യം അറിഞ്ഞത് ആ ഡയറികളിലൂടെ ആയിരുന്നു.. അന്ന് ഇത് പോലെ ഇന്റെർനെറ്റോ, വിരൽതുമ്പിൽ ഒതുങ്ങുന്ന വിജ്ഞാന സാഗരങ്ങളോ ഉണ്ടായിരുന്നില്ല.   എല്ലാം  ദിവസവും അപ്പ  കുറിപ്പുകള്‍ എഴുതിയിരുന്നു. ഒരു ദിവസം എഴുതുവാ വിട്ടു പോയാൽ അപ്പൻ അസ്വസ്ഥനാകും. ബന്ധുവീടുകളിൽ ഒക്കെ പോയാൽ എത്രയും പെട്ടന്ന് വീട്ടിൽ എത്തണം.. ഒരു പക്ഷേ അപ്പനെ തിരികെ വീട്ടിലേക്ക് മോഹിപ്പിക്കുന്ന ഒരു ഘടകം ഡയറികൾ ആയിരിക്കും. അതായിരിക്കും മറ്റു വീടുകൾ പോയാൽ പ്പന് ഇത്ര തിക്കുമുട്ട്. ദിവസവും കിടക്കുന്നതിന് മുമ്പ്  എല്ലാം അതില്‍ വിശദമായി എഴുതിയിടും.  ഡയറിയി  സാധാരണ  നിസ്സാരമെന്നുതോന്നുന്ന  സാധനങ്ങ ഒക്കെ ശേഖരിച്ചു വെയ്ക്കുന്ന ശീലം ഉണ്ട്  അദ്ദേഹത്തിന്. യാത്രയിലെ ബസ് ട്രെയി ടിക്കറ്റുകള്‍, ചില എഴുത്തുക, സ്റ്റാമ്പുക,വിദേശനാണയങ്ങ, കുടുംബഫോട്ടോക,പത്രത്തി വന്ന പ്രധാന സംഭവങ്ങൾ കട്ട് ചെയ്തൊക്കെ  എല്ലാം അപ്പ  സൂക്ഷിച്ച് ഡയറിയി വെക്കുമായിരുന്നു. 



എനിക്ക്  വായനാശീലം ഉണ്ടാക്കിയത് ഈ ഡയറിക്കുറിപ്പുകളും അപ്പ ആദ്യകാലങ്ങളിൽ വാങ്ങി കൂട്ടിയ പുസ്തകങ്ങളും ആയിരുന്നു. പിന്നെ എത്ര ദാരിദ്ര്യം ആണെങ്കിലും വീട്ടി മുടങ്ങാതെ വരുത്തിയിരുന്ന മനോരമപ ത്രം വരുത്തും. ഒരു തവണ അപ്പന് ശമ്പളം കിട്ടിയപ്പോൾ തിരുവനന്തപുരം കറന്റ്‌ ബുക്സിൽ കയറി മൊത്തം ശമ്പളത്തിനും അപ്പൻ പുസ്തകങ്ങൾ വാങ്ങി.. അന്നു വൈകുന്നേരം വീട്ടിൽ ഉണ്ടായ പുകി  ർക്കുമ്പോൾ ഇപ്പോഴും ചിരിവരും.. 1970കളി ഒരു മാസത്തെ ശമ്പളം മുഴുവൻ അപ്പൻ പുസ്തകങ്ങൾക്കായി ചിലവിട്ടു.. അന്നൊക്കെ പൈസയ്ക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നു.. വീട്ടുചെലവ്, പലചരക്ക് കടയിലെ പറ്റ്,ബസ് കൂലിപാ, പത്രം ഇവയ്‌ക്കോക്കെ പണം കൊടുക്കണം.. അതൊക്കെ മറന്ന് പുസ്തകങ്ങ വാങ്ങാൻ അപ്പനെ പ്രേരിപ്പിച്ച ചേതോവികാരം  എന്തായിരുന്നു എന്ന് ഞാ പലപ്പോഴും  ചിന്തിച്ചിട്ടുണ്ട്.


എന്തായാലും എനിക്ക് ജീവിതത്തി ഒരിക്കലും മറക്കാൻ ആവാത്ത ഒരു പുസ്തകം അന്ന് എനിക്ക് അപ്പൻ വാങ്ങിയിരുന്നു. പ്രഭാത് ബുക്സിന് വേണ്ടി  റഷ്യയിൽ അച്ചടിച്ച  കട്ടികടലാസിൽ അതി മനോഹരങ്ങളായ  
ചിത്രങ്ങളും ഹൃദയഹാരികളായ  കഥകളും  ഉള്ള 'കുട്ടിക്കഥകളും ചിത്രങ്ങളും'എന്ന പുസ്തകം. റഷ്യന്‍ എഴുത്തുകാരനും ചിത്രകാരനുമായ വ്യാദിമി  സുത്യേയെവ്  കുട്ടികൾക്കായി  എഴുതിയ ചെറുരചനക. നല്ല ചുവന്ന കട്ടി ബൈൻഡിങ്ങും പുറത്ത് പളുപളപ്പൻ കവറും ഉള്ള ഒരമൂല്യനിധി. ഒത്തിരി കഥകൾ. കുട്ടിക്കഥകളുടെ വര്‍ണലോകം. അതിലെ കുട്ടികഥകളും ഹൃദയഹാരിയായ ചിത്രങ്ങളും ഭാവനയുടെ അത്ഭുതലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി. ദുശാഠ്യക്കാരി  ആയ പൂച്ച, അമ്മയുടെ കണ്ണുവെട്ടിച്ചു നടക്കാ ഇറങ്ങിയ കുറെ പൂച്ചക്കുട്ടികളുടെ കഥ, ആപ്പി പഴം പങ്കുവെയ്ക്കാൻ കരടിയമ്മാവൻ കൂട്ടുകാരെ പഠിപ്പിച്ച കഥ, മഴയത്ത് ഒരു കൂണിന്റെ ചുവട്ടി മഴ നനയാതെ ഓരോരുത്തരായി കയറി പരസ്പരം സഹായിക്കുന്ന മൃഗങ്ങളുടെ കഥ,  ചുവന്ന മുള്ളങ്കി മൂക്കാക്കിയ മഞ്ഞപ്പൂപ്പന്റെ കഥ...അങ്ങനെ എന്തെല്ലാം കഥക.. അന്ന് അപ്പ വാങ്ങിയ പുസ്തകങ്ങളുടെ ശേഖരത്തി വേറെയും  റഷ്യ പുസ്തകങ്ങളുടെ മലയാളം പരിഭാഷ ഉണ്ടായിരുന്നു.. കുട്ടിക എക്കാലവും ഓർമ്മിക്കുന്ന 'തീപ്പക്ഷി ', ചുക്കും ഗെക്കും'. രണ്ടും ഒന്നാന്തരം പുസ്തകങ്ങ. റഷ്യ നാടോടികഥകളുടെ ശേഖരമായ  തീപ്പക്ഷിയിലെ 'വാളമീ കല്പിക്കുന്നു' എന്ന കഥ എന്നെ ഏറെ സ്വപ്‌നങ്ങ കാണാ പ്രേരിപ്പിച്ചു. മണ്ടനും മടിയനും ആയ യെമേല്യയെ സഹായിക്കാൻ വാളമീൻ തയാറാകുന്നു. അന്നൊക്കെ   ഞാനും  എന്നെ  സഹായിക്കാ  ഒരു  വരാലെങ്കിലും  എത്തുമെന്ന്  മോഹിച്ചിരുന്നു. ചുക്കും ഗെക്കുമാകട്ടെ  തമ്മി  എപ്പോഴും ശണ്ഠകൂടുന്ന  ഇരട്ട സഹോദരന്മാരുടെ  കഥയാണ്. അവരുടെ  പിതാവ്  ദൂരെ  ഏതോ മഞ്ഞുമലയിലെ  പട്ടാളക്യാമ്പിലെ  കമാണ്ട ആണ്.അവധിക്കാലത്തു  അയാളെ കാണാനായി കുട്ടികളും അമ്മയും  ചെയ്യുന്ന  യാത്രയാണ്   ഇതിവൃത്തം.അതൊക്കെ ഓർമിക്കുമ്പോൾ തന്നെ സ്മരണകളുടെ ഒരു  സാഗരം തന്നെ  തിരയടിച്ചെത്തുന്നു.. ഇനി ജീവിതത്തിൽ എന്നെങ്കിലും പുസ്തകം ഒന്ന്  മറിച്ചു നോക്കാ അവസരം കിട്ടുമോ.. കിട്ടിയാൽ എന്റെ നഷ്ടപ്പെട്ട കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഒരു കുളിർസ്പർശം  പോലെ എന്നെ തലോടുമെന്നു  തീർച്ച..
















(ചിത്രങ്ങൾ  ഗൂഗിൾ )


അപ്പ വിടപറഞ്ഞപ്പോഴാണ് എത്രമാത്രം ആഴമുണ്ട് ഡയറികുറിപ്പുകൾക്ക് എന്ന് എനിക്ക് മനസ്സിലായത്. ഞാൻ ഫോട്ടോ എടുത്തു വെച്ച ഒരു പേജിൽ രേഖപ്പെടുത്തിരുന്നത് ഇങ്ങനെ..

1980 ഫെബ്രുവരി മാസം പതിനാറാം തീയതി ശനിയാഴ്ച.

" ഇന്ന് സമ്പൂർണ സൂര്യഗ്രഹണം ആയിരുന്നു. ഉച്ച കഴിഞ്ഞു 2 മണി മുത 5 മണി വരെ. 5 മണിക്ക് ശേഷം സൂര്യഗ്രഹണം ഇല്ലായിരുന്നു.കർത്താവിന്റെ കൃപയിൽ ലോകത്തിനു ആപത്തൊന്നും സംഭവിച്ചില്ല. ഗുഡ് നൈറ്റ്‌ "



ഇത് അപ്പന്റെ മരണശേഷം ഞാ വായിച്ചപ്പോൾ
പത്തുമുപ്പത്തിയേഴുകൊല്ലം മുമ്പ് അന്ന് നടന്ന സംഭവങ്ങൾ ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തി. എനിക്ക്  പത്തുവയസ്സാണ്  പ്രായം. സൂര്യഗ്രഹണം കാണുവാനായി അപ്പ ചാണകവെള്ളം കലക്കി വെച്ചത്.പത്രത്തിൽ ഒക്കെ ചാണകവെള്ളം കലക്കി അതിൽ സൂര്യന്റെ പ്രതിബിംബം കണ്ടാൽ കണ്ണുകൾക്ക് കുഴപ്പം വരില്ല എന്ന വാർത്ത വന്നിരുന്നു.. അപ്പൻ അത് പ്രകാരം ചാണകവെള്ളം കലക്കി സൂര്യഗ്രഹണം കണ്ടു. ഞങ്ങളെ ഒക്കെ കാണിച്ചു തന്നു.. വൈകിട്ടു    ISRO തുമ്പയി നിന്ന് വിക്ഷേപിച്ച  സൗണ്ടിങ് റോക്കറ്റ് കണ്ടത്..ആരും അറിയാതെ തട്ടിൻപുറത്ത് തത്തിപ്പിടിച്ചു കയറി ഓടിന്റെ വിടവിലൂടെ സൂര്യനെ നോക്കിയത്.. പിറ്റേന്ന് പത്രത്തി നിറയെ സമ്പൂർണ  സൂര്യഗ്രഹണത്തിന്റെ വാർത്തകൾ.  സൂര്യനെ നഗ്നനേത്രം കൊണ്ട് നോക്കി കാഴ്ച നഷ്ടപ്പെട്ട സാഹസികരായ ഹതഭാഗ്യരുടെ കഥക..അതൊക്കെ വായിച്ചു എന്റെ കണ്ണും അധികം താമസം ഇല്ലാതെ ചീത്തയാകും എന്ന് ഞാൻ ഏറെ നാൾ പേടിച്ചിരുന്നു. അങ്ങനെ  അന്നത്തെ സമ്പൂർണ സൂര്യഗ്രഹണം ആകെ ജഗപൊഹ.

അപ്പന്റെ ഡയറികുറിപ്പുക എനിക്ക് ചരിത്രം ആണ്..തന്റെ ജീവിതകാലത്ത്   ലോകചരിത്രത്തോട് കൂടെ സഞ്ചരിച്ച ഒരു സാധാരണക്കാരന്റെ ചെറു പാഴ്കുറിപ്പുകളാണത്.. അപ്പ എനിക്കായി  ബാക്കി  വെച്ചു പോയ അമൂല്യനിധിയാണ് ആ ഡയറികൾ.. വീട്ടിലെ അലമാരയിൽ എണ്ണം തെറ്റാതെ അതൊക്കെ ഞാൻ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്..അല്ലാതെ ഒരു  മക എന്ന നിലയിൽ ഞാൻ എന്താണ് അപ്പന് തിരികെ കൊടുക്കാൻ കഴിഞ്ഞത്?